2014 ജൂൺ 20, വെള്ളിയാഴ്‌ച

എന്‍റെ പാട്ടുകള്‍


1.

ലോകത്തിന്‍ പാപത്തെ നീക്കിടുവാനായി രക്ഷകന്‍ യാഗമായി
രക്ഷയെ മാനവന് സ്വായത്തമാക്കാനായ്‌ തന്‍താനേ ക്രൂശിലേറി
തിരുമുറിവില്‍ ചീന്തിയ രക്തത്തിനാലെയെന്‍ പാപങ്ങള്‍ മോചിതമായ്‌
നിത്യജീവനില്‍ ഞാന്‍ ആംശിയായ്..
                                                   
ക്രൂശിതനായവന്‍ പിന്നാലെ തന്റെ ക്രൂശുമെടുത്ത് ഞാന്‍ പിന്നാലെ (2)
യാത്ര ചെയ്യും ഞാന്‍ പാപവും വിട്ടു ഭാരവും വിട്ടു
കാതങ്ങള്‍ താണ്ടും കാല്‍വരി തന്നിലെ രക്ഷയിലേക്ക്
കാല്‍വരി കുന്നിലെ ശീതള ഛയയാം രക്ഷയിലേക്ക്...    (ലോകത്തിന്‍)
 
മോഹങ്ങള്‍ എന്നെ വിളിച്ചാലും ലോക ഭോഗങ്ങള്‍ മാടി വിളിച്ചാലും (2)
പോകില്ല ഞാന്‍ സത്യ മാര്‍ഗങ്ങള്‍ വിട്ടു പാപത്തിന്‍ പാതേ
പാപത്തിന്‍ ശമ്പളം മരണമതെന്നു നീ ഓര്‍ത്തു നീ നിലക്ക
പോകുക ജീവന്റെ ശീതള ഛയയാം രക്ഷയിലേക്ക്...    (ലോകത്തിന്‍)
            ------------------------X---------------------------

2.

യാത്രകളില്‍ കൂടയുന്ടെന്‍ നാഥനാമീശോ
മരുഭൂപ്രയാണ യാത്രയിലും താങ്ങി നടത്തി
കാലിലൊരു മുള്ള് പോലും ഏശിടാതവന്‍
ശൈലമായും കോട്ടയായും കാത്തിടുന്നെന്നെ
 
മുള്‍വഴിതന്‍ കാഠിന്യത്താല്‍ അവക്ജജനായപ്പോള്‍  
നിരാകരിക്കപ്പെട്ടു ബന്ധു സ്നേഹിതന്മാരാല്‍
ഭയപ്പെടേണ്ടന്നരുളപ്പാടാല്‍ ധൈര്യം അവനേകി
തന്‍ മാര്വിടത്ത്തില്‍ ചെര്ത്തണച്ചു ബലം ധരിപ്പിച്ചു.. (യാത്ര)   
 
യാത്രകളതോ വീണ്ടും ദീര്‍ഘമായുണ്ട്  
മുള്ളുകളും കറകളും വഴിയില്‍ നീളെ
ഞാന്‍ ഭ്രാമിക്കില്ല ലേശം അധൈര്യനാവില്ല
കാരണമോ രക്ഷകനെന്‍ കൂടെയുള്ളതാല്‍.......  (യാത്ര)
 
            ------------------------X---------------------------

 3.

യേശു എന്റെ ജീവിതത്തില്‍ കൂടയുള്ളതാല്‍
വഴികാട്ടിയായും ഇടയനായും പാലകനായും
എന്റെ പാപഭാരം ആകവേ തന്‍ തോളിലേറ്റ്താല്‍
ഭാഗ്യവാന്‍ ഞാന്‍ ഭൂതലേ ഏറ്റം
 
എന്നെ വിടുവിക്കാന്‍ കാല്‍വരിക്രൂശില്‍
അവസാന രക്തവും ചൊരിഞ്ഞു തന്നതാല്‍
നീ എന്നെ വീണ്ടെടുത്ത്‌ രക്ഷയിലാക്കി
ഞാന്‍ എന്ത് പകരം നല്‍കീടും... (യേശു എന്റെ)
 
പൂര്‍ണ ഹൃദയത്തോടെ ഞാന്‍ സ്തുതിക്കും
നിന്റെ അത്ഭുദങ്ങള്‍ ആകവേ ഞാന്‍ പാടി സ്തുതിക്കും
നീ എന്നെ ഓരോ നാളും നടത്തുന്നതും
അത്ഭുതം അത്ത്ത്ഭുതം തന്നെ..  (യേശു എന്റെ)
            ------------------------X---------------------------
   

 4.

എന്നെ നടത്തിയോന്‍ എന്നെ കരുതിയോന്‍
എന്നെ വിടുവിച്ചോന്‍ ഞാന്‍ നിന്നില്‍ ആശ്രയിക്കും
 
ഭാരങ്ങള്‍ വന്നീടിലും ശോകങ്ങള്‍ വന്നീടിലും
നിന്‍ മാര്‍വില്‍  ചാരീടും ഞാന്‍
യേശുവേ എന്‍ രക്ഷകാ ...   (എന്നെ)
 
നടത്തിയ വഴി-കള്‍ക്കായ്‌ കരുതിയ വിധങ്ങള്‍ക്കായ്‌
നന്ദിയോടെ ഞാന്‍ വരുന്നു
സ്വീകരിക്കേശു നാഥാ ....    (എന്നെ)
 
            ------------------------X---------------------------